മറക്കാനാവാത്ത ട്രെയിൻ യാത്ര

മറക്കാനാവാത്ത ട്രെയിൻ യാത്ര

കോഴിക്കോട്ട് നിന്നുള്ള ഒരു യാത്ര വേളയിലാണ് ചെയർമാനായ എം.എം.ചാക്കോ ട്രെയിനിൽ  ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന ഗഫൂർ എന്നാ യുവാവിനെ കണ്ടുമുട്ടിയത്.വളരെ വ്യത്തിഹീനമായിരുന്നു ഗഫൂറിന്റെ വേഷം എന്നാൽ സംസാരിക്കാൻ സാധിക്കുമായിരുന്നുമില്ല.

തന്റെ കൂടെ വരുന്നോ എന്ന് ആംഗ്യഭാഷയിലൂടെ ചെയർമാൻ ചോദിച്ചപ്പോൾ തന്നെ ചാക്കോച്ചന്റെ കയ്യിലുണ്ടായ ബാഗും വാങ്ങി കക്ഷത്തിൽ വെച്ചെകൊണ്ട് കയ്യും പിടിച്ച കൂടെ നടന്നു.

ഒരു വർഷത്തിന് ശേഷം ഗഫൂറിന്റെ കയ്യിൽ പച്ചകുത്തിയ അഡ്രസ് അനേഷിച്ചു കണ്ടുപിടിക്കുകയും കൽക്കത്തയിലെ ഹൗറയിലെ അതേഹത്തിന്റെ സ്വഭാവനത്തിൽ എത്തിക്കുകയും ചെയ്തു.9 വര്ഷം മുമ്പ് പെങ്ങളുടെ വിവാഹത്തിന്റെ തള്ളെ ദിവസം കാണാതായതാണ് ഗഫൂറിനെ എന്നും ഇങ്ങനെ ഇറങ്ങിപ്പോകുന്ന പ്രകൃതകാരനായതിനാലാണ് കയ്യിൽ അഡ്രസ്സ് പച്ചകുത്തിയതെന്നു വീട്ടുകാർ മറുപടി പറയുകയും നന്ദി പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *